
വാഷിങ്ടൺ: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ശക്തമായ വിമർശനങ്ങൾ നേരിടുന്നു. ഇതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ പണച്ചെലവും വൻ ആശങ്കകളെ ഉണർത്തുന്നു.പ്രതിരോധ വകുപ്പിന്റെ സൈനിക വിമാനങ്ങളും ഈ നടപടിക്കായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ചാർട്ടർ ചെയ്യുന്ന വിമാനങ്ങളേക്കാൾ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ ചെലവ് ഏറെ കൂടുതലായിരിക്കുമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്.
ട്രംപ് സർക്കാരിന്റെ ഈ നീക്കം വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും കടുത്ത പ്രതികരണങ്ങൾ നേടുകയാണ്.
Add comment
Comments