ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് കർശന മുന്നറിയിപ്പ്; നിയമലംഘനത്തിനിടെ 86 പേരെ താമസസ്ഥലങ്ങളില്‍ നിന്ന് പുറത്താക്കി

Published on 14 April 2025 at 21:56

ഡബ്ലിന്‍: സർക്കാർ നൽകിയ താൽക്കാലിക താമസസൗകര്യങ്ങളിൽ നിന്ന് അനുമതിയില്ലാതെ പുറത്തുപോകുന്ന ഉക്രെയ്ന്‍ അഭയാര്‍ത്ഥികളോട് കർശന നിലപാട് സ്വീകരിച്ചതായി ഇന്റഗ്രേഷൻ വകുപ്പ്. "തോന്നുന്നപോലെ വരാനും പോകാനും കഴിയുന്ന ഇടമല്ല ഇത്" എന്ന സന്ദേശം വ്യക്തമാക്കുകയാണ് ഈ നടപടി.അനുമതിയില്ലാതെ സ്ഥിരമായി പുറത്ത് പോകുന്നവരെ സർക്കാർ താമസ കേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നു. ഇതിന്റെ ഭാഗമായി 86 ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെയാണ് പുറത്താക്കിയത്.

2023 ഒക്ടോബർ 9 മുതൽ "ആബ്സൻസ് പ്രോട്ടോക്കോൾ" എന്ന പുതിയ നയം നടപ്പിലാക്കി. ഇതനുസരിച്ച്, അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ അഭയാര്‍ത്ഥികൾക്ക് താമസ കേന്ദ്രങ്ങൾ വിട്ട് ഒരുകാലയളവിലേക്കെങ്കിലും പുറത്തുപോകാൻ അനുവാദമുണ്ടാകൂ. അതിനായി ഇവർക്ക് ഇന്റഗ്രേഷൻ വകുപ്പിന്റെ അനുവാദം വേണ്ടിയാണ്.

ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ ഇടങ്ങളിൽ താമസിക്കുന്നവർക്ക് നേരത്തേ അനുവദിച്ചിരുന്ന ഷോർട്ട് ടേം ആബ്സൻസ് അലവൻസ് താൽക്കാലികമായി നിർത്തിവെച്ചതായും വകുപ്പ് വ്യക്തമാക്കി.

ഒരു മുതിർന്നയാൾക്ക് ആഴ്ചയ്ക്ക് €38.80, കുട്ടികൾക്ക് €29.80 എന്ന നിലയിലാണ് സോഷ്യൽ വെൽഫെയർ നൽകുന്നത്. കൂടാതെ ഭക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി തലയോരതോറും €46.54 സർക്കാർ ചെലവഴിക്കുന്നു.

അതേസമയം, ഇത്തരം നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് പല അഭയാര്‍ത്ഥി സഹായ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. നിയമങ്ങൾ പാലിക്കുന്ന എല്ലാ അഭയാര്‍ത്ഥികൾക്കും യഥാസമയം സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും വകുപ്പ് ഉറപ്പ് നൽകി.


Add comment

Comments

There are no comments yet.